മുംബൈ: മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവത്തിൽ മുംബൈ പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസ് അറസ്റ്റിൽ. പന്ത്രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സ്ഫോടക വസ്തുക്കൾ നിറച്ച സ്കോർപിയോ അംബാനിയുടെ വീടിനു സമീപം പാർക്ക് ചെയ്യാനുള്ള ഗൂഢാലോചനയിൽ പങ്ക് ആരോപിച്ചാണ് അറസ്റ്റ്. എൻ ഐ എ മുംബൈ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവം ആദ്യം അന്വേഷിച്ചത് സച്ചിൻ ആണ്.