ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. തിരക്കേറിയ ജങ്ഷന് സമീപം മൂത്രമൊഴിക്കാൻ ശ്രമിച്ച നാലംഗ സംഘത്തിനെതിരെ സച്ചിൻ പട്ടേൽ ചോദ്യം ചെയ്തു. തുടർന്ന് വാക്കുതർക്കമായി. ഒടുവിൽ നാലുപേരും ചേർന്ന് സച്ചിനെ മർദ്ദിച്ചു. മർദ്ദനമേറ്റു അവശനിലയിലായ സച്ചിൻ കുഴഞ്ഞുവീണു. ഇതോടെ നാലുപേരും അവിടെനിന്ന് കടന്നുകളഞ്ഞു.
വഴിയാത്രക്കാരാണ് സച്ചിൻ പാട്ടീലിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണം. സച്ചിൻ പാട്ടീലിന്റെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവരെ ജനുവരി അഞ്ചു വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.