സിതാപുർ: കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ യുവതിയെ ജീവനോടെ തീയിട്ടു. ഉത്തർപ്രദേശിലെ സീതാപ്പൂരിലാണ് സംഭവം. ചുമട്ടുതൊഴിലാളികളായ അച്ഛനും മകനുമാണ് യുവതിയെ പീഡിപ്പിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഗുരുതരമായി പൊള്ളലേറ്റ യുവതിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വ്യാഴാഴ്ചയാണു സംഭവം നടന്നതെന്നും അടിയന്തര സഹായ നമ്പറായ 112ൽ യുവതി ബലാൽസംഗത്തിനിരയാക്കി തീയിട്ട വിവരം വിളിച്ചറിയിക്കുകയായിരുന്നുവെന്നും സിതാപ്പൂർ എസ്പി പറഞ്ഞു.
തന്റെ അമ്മവീട്ടിലേക്ക് പോയതായിരുന്നു യുവതി. സിദ്ദൗലിയിൽ നിന്നുള്ള മാർഗമധ്യേ ചുമട്ടതൊഴിലാളിയോട് ലിഫ്റ്റ് ചോദിച്ചിരുന്നു. തുടർന്നാണ് 55കാരനായ ആളും അയാളുടെ മകനും യുവതിയെ പീഡിപ്പിച്ചത്.
യുവതിയുടെ ശരീരത്തിൽ 30 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.