റിയാദ്: സ്വദേശിവൽക്കരണ വ്യവസ്ഥയിൽ പരിഷ്കരണം വരുത്തി. ടെലികോം, ഐ.ടി മേഖലകളിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരമുണ്ടാക്കാണ് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നിതാഖാത് വ്യവസ്ഥയിൽ പരിഷ്കരണം വരുത്തിയതായിരിക്കുന്നത്.
മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി ആണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. നിലവിലുള്ള ഇൻഫർമേഷൻ ടെക്നോളജി, കമ്യൂണിക്കേഷൻ എന്നിവ റദ്ദാക്കും. പകരം ഏഴു മേഖലകളായി വിഭജിക്കും.
കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ എന്ന സുപ്രധാന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം വ്യവസ്ഥാപിതമാക്കുക, സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ടാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. മാർച്ച് 14 മുതൽ തീരുമാനം പ്രബല്യത്തിൽ വരും.